തിരുവനന്തപുരം: പന്തളം കൊട്ടാരത്തിനും തന്ത്രി കുടുംബത്തിനും എൻ.എൻ.എസ്.എസിനുമെതിരെ രൂക്ഷ വിവർശനവുമായി എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തന്ത്രി,സമുദായ നേതാവ്, രാജാവ് എന്നീ മൂന്നു പേർ ചേർന്നപ്പോൾ കേരളം കുട്ടിച്ചോർ ആയെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. മുഖ്യമന്ത്രി വിളിച്ച് ചേർത്ത സാമുദായിക സംഘടനകളുടെ യോഗത്തിലാണ് വെള്ളാപ്പള്ളി ഈ പ്രതികരണം നടത്തിയത്.
നാമജപത്തെ സവർണ്ണ വിഭാഗം ഹൈജാക്ക് ചെയ്തിരിക്കുന്നു . ഇതിനെ എതിർക്കാതിരിക്കാൻ പറ്റില്ല. വനിതാ മതിൽ നവോത്ഥാനത്തിന്റെ സന്ദേശമാണ്. എൻ എസ് എസ് യോഗത്തിൽ വരാനുള്ള മനസ് കാണിക്കണമായിരുന്നു .ക്ഷേത്രത്തിൽ കാണിക്ക ഇടേണ്ട എന്ന് പറയുന്നത് മലർന്ന് കിടന്ന് തുപ്പുന്നതിന് തുല്യമാണ്. എസ് എൻ ഡി പി യോഗം ഭക്തരുടെ കൂടെയാണെന്നും സുരേന്ദ്രനെ ജയിലിലടച്ചതിൽ സർക്കാറിന്റെ ഭാഗത്ത് നിന്ന് സൂക്ഷമത കറവ് ഉണ്ടായിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ദേവസ്വം ബോര്‍ഡിലെ സാമ്ബത്തിക സംവരണത്തിനെതിരെയും വെള്ളാപ്പള്ളി പ്രതികരിച്ചു. ശബരിമല വിഷയങ്ങള്‍ക്കിടയില്‍ ദേവസ്വം സംവരണം തിരുകിക്കയറ്റിയത് ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon