ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാന അഴിമതി ആരോപണത്തില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ ബഹളം. റഫാല്‍ കരാറില്‍ ഇടപെടാനില്ലെന്ന സുപ്രീം കോടതിയുടെ വിധി വന്നതിനു ശേഷമാണ് പാര്‍ലമെന്റ് ഭരണപക്ഷത്തിന്റെ ബഹളം ഉണ്ടായത്. റഫാലില്‍ ജെപിസി അന്വേഷണം വേണമെന്ന നിലപാടില്‍ ഉറച്ച് കോണ്‍ഗ്രസും. അതേസമയം, റഫാല്‍ വിധിയോട് പ്രതികരിക്കാതെ പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനും.
റഫാല്‍ യുദ്ധവിമാന അഴിമതി ആരോപണത്തില്‍ അന്വേഷണം വേണ്ടെന്നാണ് സുപ്രീം കോടതി വിധി. റഫാല്‍ ജെറ്റ് വിമാനത്തിന്റെ കാര്യക്ഷമതയില്‍ സംശയമില്ലെന്ന് സുപ്രീം കോടതി കണ്ടെത്തി. വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനമെടുത്ത നടപടിക്രമങ്ങളില്‍ ക്രമക്കേടില്ല. അതുകൊണ്ട് യുദ്ധവിമാനങ്ങളുടെ വിലയെ സംബന്ധിച്ച് സംശയിക്കേണ്ടതില്ല.
അതുകൊണ്ട് വിലയെപ്പറ്റി അന്വേഷിക്കേണ്ടതില്ലെന്നും സുപ്രീം കോടതി തീരുമാനിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. റഫാൽ കരാറുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽനിന്നും ക്ലീൻചിറ്റ് ലഭിച്ചത് നരേന്ദ്ര മോദി സർക്കാരിനു വലിയ ആശ്വാസമായി.
ആർക്കുവേണ്ടിയാണ് റഫാൽ കരാറിനെ മോശമാക്കാൻ ശ്രമിച്ചതെന്ന ചോദ്യം തെളിഞ്ഞുവരികയാണ്. ഇക്കാര്യം അറിയേണ്ടത് ഇന്ത്യയെ സംബന്ധിച്ച് പ്രധാനമാണെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു. ബിജെപി വക്താവ് ഷാനവാസ് ഹുസൈനും വിധിയെ സ്വാഗതം ചെയ്തു. എല്ലാകരാറുകളും ബൊഫോഴ്സ് കരാറുകളല്ലെന്നായിരുന്നു ഷാനവാസിന്റെ പ്രതികരണം.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon