ads

banner

Thursday, 10 January 2019

author photo

കോഴിക്കോട്: ഉപയോഗിച്ച സാധനങ്ങള്‍ വില്‍ക്കുന്ന ഓണ്‍ലൈന്‍ സൈറ്റിലൂടെയാണ് താമരശ്ശേരിയില്‍ താമസിക്കുന്ന അസം സ്വദേശി അയിജുല്‍ ഖാനാണ് തട്ടിപ്പിനിരയായത്. കരിപ്പൂര്‍ വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥനെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.

പണം നല്‍കിയാല്‍ രണ്ട് മണിക്കൂറിനുള്ളില്‍ ഫോണ്‍ നല്‍കാമെന്നും അറിയിച്ചു. ഇത് വിശ്വസിച്ച അസം സ്വദേശി ബാങ്ക് അക്കൗണ്ടിലേക്ക് നാലായിരം രൂപ കൈമാറി. ഇതിനുശേഷം ഒഎല്‍എക്‌സ് കമ്പനിയില്‍ നിന്നാണ് പരിചയപ്പെടുത്തി മറ്റൊരാളും വിളിച്ചു. പഴയ ഫോണായതിനാല്‍ ഇന്‍ഷൂര്‍ ചെയ്യാന്‍ 5100 രൂപ കൂടി ആവശ്യപ്പെട്ടു.

പിന്നീട് സംഘം അയിജുല്‍ ഖാന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും എടിഎം കാര്‍ഡിന്റെ ചിത്രങ്ങളും വാങ്ങി. തുടച്ചയായി ഒടിപി നമ്പരുകള്‍ മൊബൈലിലേക്ക് എത്തിയതോടെയാണ് തട്ടിപ്പ് മനസ്സിലായത്. ഒടിപി നമ്പര്‍ നല്‍കിയില്ലെങ്കില്‍ നേരത്തെ നല്‍കിയ പണം നഷ്ടപ്പെടുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഇയാള്‍ താമരശ്ശേരി പോലീസിനു പരാതി നല്‍കുകയായിരുന്നു. സൈബര്‍ സെല്‍ സംഭവത്തില്‍ അന്വേഷണം തുടങ്ങി.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement