കാസർഗോഡ് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകവും തുടർന്നുണ്ടായ സംഘർഷങ്ങളുടെയും പശ്ചാത്തലത്തിൽ സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനായി ഇന്ന് സർവ്വ കക്ഷി സമാധാന യോഗം നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് സമാധാന യോഗം. മന്ത്രി ഇ ചന്ദ്രശേഖരൻ യോഗത്തിന് അദ്ധ്യക്ഷത വഹിക്കും.
മുഴുവൻ രാഷ്ട്രീയ പാർട്ടികളേയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്. കാസർഗോഡ് പെരിയയിൽ ശരത് ലാൽ, കൃപേഷ് എന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടി കൊലപ്പെടുത്തിയതിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സിപിഎം ലോക്കൽ സെക്രട്ടറി പീതാംബരനാണ് കൊലപാതകത്തിന് നേതൃത്വം നൽകിയത്. ഇയാളെയും കൂട്ടാളികളെയും പൊലീസ് പിടികൂടിയിരുന്നു. കൊലപാതകത്തെ തുടർന്ന് പ്രദേശത്ത് ദിവസങ്ങളായി സംഘർഷാവസ്ഥ തുടരുകയാണ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon