ads

banner

Sunday, 10 February 2019

author photo

ന്യൂഡല്‍ഹി: റഫാലില്‍ പ്രധാനമന്ത്രിയെ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തുന്നതില്‍ സിഎജിക്ക് സര്‍ക്കാരിനോട് വിധേയത്വമെന്ന് കോണ്‍ഗ്രസ്. അതായത്, റഫാലില്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ രാജീവ് മെഹര്‍ഷി മോദി സര്‍ക്കാരിനെ കുറ്റവിമുക്തമാക്കാന്‍ ശ്രമം നടത്തുന്നതായി വ്യക്തമായിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ വ്യക്തമാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കൂറു പുലര്‍ത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായിട്ടാണ് കോണ്‍ഗ്രസ് രംഗത്ത് എത്തിയിരിക്കുന്നത്. അത്തരം ഉദ്യോഗസ്ഥരെ നിരീക്ഷിച്ചുവരികയാണെന്നും അവര്‍ക്ക് തിരിച്ചടികള്‍ നേരിടേണ്ടിവരുമെന്നും കപില്‍ സിബല്‍ പറഞ്ഞു. 

മാത്രമല്ല,തിരഞ്ഞെടുപ്പുകള്‍ വരികയും പോകുകയും ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ മനസ്സിലാക്കണം. ചിലപ്പോള്‍ ഞങ്ങള്‍ പ്രതിപക്ഷത്തായിരിക്കും ചിലപ്പോള്‍ ഭരണപക്ഷത്തും. പ്രധാനമന്ത്രിയോട് അതിരുകവിഞ്ഞ കൂറും വിധേയത്വവും കാട്ടുന്ന ഉദ്യോഗസ്ഥരെ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. മറ്റെന്തിനേക്കാളും ഭരണഘടനയാണ് വലുതെന്ന് അവര്‍ ഓര്‍മിക്കണം.കൂടാതെ,റഫാല്‍ ഇടപാട് നടക്കുന്ന കാലത്ത് ഇപ്പോഴത്തെ സിഎജി ആയ രാജീവ് മെഹര്‍ഷി ആയിരുന്നു ഫൈനാന്‍സ് സെക്രട്ടറി. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ് റഫാല്‍ ഇടപാടുകള്‍ മുഴുവന്‍ നടന്നത്. മാത്രമല്ല, ഇപ്പോള്‍ അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ തയ്യാറാക്കുന്ന സിഎജി റിപ്പോര്‍ട്ട് സര്‍ക്കാരിനെ പൂര്‍ണമായും കുറ്റവിമുക്തമാക്കാനാണ് ശ്രമിക്കുകയെന്നും അദ്ദേഹം ആരോപിച്ചു. ഇതിനെല്ലാം പുറമെ, താന്‍ ഫൈനാന്‍സ് സെക്രട്ടറിയായിരുന്ന കാലത്ത് നടന്ന ഇടപാടിനെക്കുറിച്ച് എങ്ങനെയാണ് രാജീവ് മെഹര്‍ഷി അന്വേഷണം നടത്തുകയെന്നും അദ്ദേഹം ചോദിച്ചു. കൂടാതെ, അഴിമതി നിറഞ്ഞതാണ് റഫാല്‍ ഇടപാട് എന്നും ഇതുമായി ബന്ധപ്പെട്ട് ശരിയായ അന്വേഷണം നടക്കണമെന്നും അതോടൊപ്പം, തിങ്കളാഴ്ച സമര്‍പ്പിക്കാനിരിക്കുന്ന സിഎജി റിപ്പോര്‍ട്ടില്‍ എന്തൊക്കെയാണുള്ളതെന്ന് സര്‍ക്കാരിന് മുന്‍കൂട്ടി അറിയാമെന്നും കപില്‍ സിബില്‍ വ്യ്കത്മാക്കി.
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement