ads

banner

Thursday, 14 March 2019

author photo

കൊച്ചി: കേരള ബാങ്ക് രൂപീകരണത്തെ അനുകൂലിച്ച 13 ജില്ലാ സഹകരണ ബാങ്കുകളുടെ ലയനമുള്‍പ്പെടെ തുടര്‍നടപടികള്‍ക്ക് ഹൈക്കോടതി അനുമതി നല്‍കി. ഇത് സംബന്ധിച്ച്‌ റിസര്‍വ‌് ബാങ്കുമായും നബാര്‍ഡുമായും സര്‍ക്കാരിനും സഹകരണ അധികൃതര്‍ക്കും ചര്‍ച്ച നടത്താം. കോടതിയുടെ തുടര്‍ ഉത്തരവില്ലാതെ സഹകരണ സംഘം റജിസ്ട്രാര്‍ അന്തിമ ലയന ഉത്തരവ് പുറപ്പെടുവിക്കരുതെന്നും നിര്‍ദേശമുണ്ട്. വിവിധ ജില്ലാബാങ്കുകളുടെ പൊതുയോഗവുമായി ബന്ധപ്പെട്ട ഹര്‍ജികളിലാണ് ഇടക്കാല ഉത്തരവ്.

സംസ്ഥാനത്തെ 13 ജില്ലാ സഹകരണ ബാങ്കുകള്‍ ലയനപദ്ധതി അംഗീകരിച്ചു പ്രമേയം പാസാക്കിയതായി അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു.

ഇതില്‍ മൂന്നു ബാങ്കുകള്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തിലാണ് പ്രമേയം പാസാക്കിയത്. ബാക്കിയുള്ളവ സഹകരണ സംഘം നിയമത്തിലെ 14 എ വകുപ്പനുസരിച്ചു കേവല ഭൂരിപക്ഷത്തോടെ പാസാക്കി. റിസര്‍വ് ബാങ്കും നബാര്‍ഡും അനുവദിച്ചില്ലെങ്കിലും ബാങ്ക് ലയനവുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാരിന് തടസ്സമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

എന്നാല്‍, ആര്‍ബിഐയെയും നബാര്‍ഡിനെയും ഇതിനകം സര്‍ക്കാര്‍ സമീപിച്ച സാഹചര്യത്തില്‍ ചര്‍ച്ച നടത്താന്‍ കോടതി അനുവദിക്കുകയായിരുന്നു. ബാങ്ക് ലയനം സംബന്ധിച്ച സര്‍ക്കാരിന്റെ അഭ്യര്‍ഥന പരിഗണിക്കുന്നതിന് റിസര്‍വ് ബാങ്കിനും നബാര്‍ഡിനും ഈ ഉത്തരവ് തടസ്സമല്ലെന്നും ചട്ടപ്രകാരം ഉചിതമായ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement