എറണാകുളം:ആരെയും വ്യക്തിപരമായി ആക്ഷേപിക്കുന്നത് പാർട്ടി നയമല്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.രാഹുൽഗാന്ധിയെ പപ്പുവെന്ന് വിശേഷിപ്പിച്ച മുഖപത്രത്തിന്റെ നിലപാടിനെയും ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ രമ്യാ ഹരിദാസിനെതിരുയുമുള്ള എൽഡിഎഫ് കണ്‍വീനറുടെ ഭാഗത്ത് നിന്നുണ്ടായ വ്യക്തിപരമായ ആക്ഷേപങ്ങളെയുംക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം
എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടന്ന മീറ്റ് ദ പ്രസില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. പപ്പു പ്രയോഗം ആരംഭിച്ചത് ബിജെപിയാണെന്ന് പ്രതികരിച്ച അദ്ദേഹം വ്യക്തിപരമായ ആക്ഷേപങ്ങള്‍ പാര്‍ട്ടിയുടെ നയമല്ലെന്നും വ്യക്തമാക്കി.
രമ്യ ഹരിദാസിനെതിരെയുള്ള എ വിജയരാഘവന്റെ വിവാദ പ്രസംഗം പാര്‍ട്ടി സംസ്ഥാന ഘടകം പരിശോധിക്കും. സ്ത്രീപക്ഷ നിലപാടില്‍ ഒരു വീട്ടുവീഴ്ചയുമില്ല. സ്ത്രീകളെ അധിക്ഷേപിക്കല്‍ പാര്‍ട്ടിയുടെ രീതിയല്ല. പരാമർശത്തിൽ എന്തെങ്കിലും പിഴവ് പറ്റിയിട്ടുണ്ടോയെന്ന് പാര്‍ട്ടി അന്വേഷിക്കും വിജയരാഘവന്റെ പ്രശ്നത്തില്‍ കേന്ദ്രനേതൃത്വം ഇടപെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും ജനറൽ സെക്രട്ടറി മാധ്യങ്ങളോട് വ്യക്തമാക്കി. രാഹുലിനെ പപ്പു എന്ന് വിശേഷിപ്പിച്ച ദേശാഭിമാനിയുടെ മുഖപ്രസംഗത്തെയും രമ്യാ ഹരിദാസിനെതിരെ കോഴിക്കോടും പൊന്നാനിയിലും എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പരാമര്‍ശം നടത്തിയതും തുടർച്ചയായി വിവാദത്തിന് ഇടയാക്കിയതിന് പിറകെയാണ് യെച്ചൂരി നിലപാട് വ്യക്തമാക്കുന്നുത്.
This post have 0 komentar
EmoticonEmoticon