തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍തന്നെ ബിജെപി സ്ഥാനാര്‍ഥിയാകും. സംസ്ഥാന നേതൃത്വം തന്‍റെ പേരാണ് നിര്‍ദേശിച്ചതെന്നും അന്തിമ തീരുമാനം കേന്ദ്രനേതൃത്വം ഉടന്‍ പ്രഖ്യാപിക്കുമെന്നു കുമ്മനം രാജശേഖരൻ പറഞ്ഞു. പാര്‍ട്ടിയുടെ ഏത് തീരുമാനവും അംഗീകരിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
ഇടത് വലത് സ്ഥാനാര്‍ഥികള്‍ സജീവമായതോടെ വട്ടിയൂര്‍ക്കാവ് പ്രചാരണച്ചൂടിലേക്ക്. സി.പി.എം സ്ഥാനാര്‍ഥി വി.കെ. പ്രശാന്തിനായുള്ള മണ്ഡലം കണ്‍വന്‍ഷന്‍ ഇന്ന് വൈകിട്ട് നടക്കുമ്പോള്‍ മണ്ഡലം നിറയുന്ന റോഡ് ഷോ നടത്താനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ. മോഹന്‍കുമാറിന്റെ തീരുമാനം. കുമ്മനം രാജശേഖരന്‍ മല്‍സരിക്കുമെന്നാണ് പ്രതീക്ഷയെങ്കിലും ഔദ്യോഗിക പ്രഖ്യാപനമാകാത്തത് ബി.ജെ.പി ക്യാംപില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്.
വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരനെ സ്ഥാനാർഥിയാക്കുന്നതിൽ ബിജെപിയിൽ തർക്കം രൂക്ഷമായിരുന്നു. കുമ്മനത്തിനായുള്ള പ്രചാരണങ്ങൾ തത്കാലത്തേക്ക് നിർത്തിവയ്ക്കാൻ ജില്ലാ ഘടകത്തിന് നിർദ്ദേശം നൽകിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. മുതിർന്ന ബിജെപി നേതാവ് ഒ. രാജഗോപാലാണ് കുമ്മനത്തിന്റെ പേര് നേരത്തെ പ്രഖ്യാപിച്ചത്.
This post have 0 komentar
EmoticonEmoticon