കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാനായി അന്വേഷണ സംഘം കട്ടപ്പനയിലെത്തി. കുട്ടിക്കാലത്തെ വിവരങ്ങൾ ശേഖരിക്കും. കട്ടപ്പനയിലുള്ള മകന്റെ കയ്യിലാണ് ജോളിയുടെ ഫോൺ ഉള്ളത്.
ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടേതടക്കം ആറു കേസുകളാക്കിയാണ് ഇനി അന്വേഷണം. പൊന്നാമറ്റം വീട്ടിലെ അന്നമ്മ, ടോം ജോസഫ് എന്നിവരുടെയും മാത്യു മഞ്ചാടിയിലിന്റെയും ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെയും മകള്‍ ആല്‍ഫൈന്‍റെയും കൊലപാതകങ്ങളിലാണ് പ്രത്യേകം കേസെടുത്തത്. ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെ മരണത്തില്‍ താമരശേരിയിലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.
ഭര്‍തൃമാതാവ് അന്നമ്മയെ കൊന്നത് കീടനാശിനി നൽകിയാണെന്നാണ് ജോളി മൊഴി നല്‍കി. ഭര്‍തൃപിതാവിനും ഭര്‍ത്താവ് റോയിക്കും സിലിക്കും സയനൈഡ് നല്‍കിയെന്നുമാണ് മൊഴി. സിലിയുടെ മകള്‍ക്ക് സയനൈഡ് നല്‍കിയതായി ഒാര്‍മയില്ലെന്നും സയനൈഡ് സൂക്ഷിച്ചുവച്ചിട്ടില്ലെന്നും ജോളി മൊഴി നല്‍കിയിട്ടുണ്ട്.
This post have 0 komentar
EmoticonEmoticon