വാഷിങ്ടൻ : നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമവും (സിഎഎ) ദേശീയ പൗര റജിസ്റ്ററും (സിഎഎ) ദേശീയ പൗര റജിസ്റ്ററും (എൻആർസി) രാജ്യത്തെ വലിയ ന്യൂനപക്ഷങ്ങളിലൊന്നായ 20 കോടി ജനസംഖ്യയുള്ള മുസ്‌ലിംകളെ ബാധിച്ചേക്കുമെന്നു യുഎസ് കോൺഗ്രസിന്റെ സ്വതന്ത്ര ഗവേഷണ വിഭാഗമായ കോൺഗ്രസ് റിസർച്ച് സർവീസിന്റെ (സിആർഎസ്) റിപ്പോർട്ട്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി രാജ്യത്തിന്റെ പൗരത്വ പ്രക്രിയയിൽ മതം മാനദണ്ഡമായി ചേർത്തുവെന്നും ഡിസംബർ 18ലെ റിപ്പോർട്ടിൽ പറയുന്നു....
‘1955 ലെ പൗരത്വ നിയമത്തിൽ അനധികൃത കുടിയേറ്റക്കാർക്കു പൗരത്വം നൽകുന്നതു വിലക്കുന്നു. മാത്രമല്ല, 1955 മുതൽ ഈ നിയമത്തിൽ വരുത്തിയ നിരവധി ഭേദഗതികളിൽ ഒന്നും തന്നെ മതപരമായ വശങ്ങൾ ഉൾക്കൊള്ളുന്നില്ല’–റിപ്പോർട്ടിൽ പറയുന്നു. മുസ്‌ലിംകളെ ഒഴിവാക്കിക്കൊണ്ട് മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള ആറു മതങ്ങളിലെ കുടിയേറ്റക്കാർക്കു പൗരത്വം നൽകാനുദ്ദേശിക്കുന്ന നിയമം ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14, 15 എന്നിവ ലംഘിക്കുന്നുവെന്നും സിആർഎസ് ചൂണ്ടിക്കാട്ടി....
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon