ബാഗ്ദാദ്: ഇറാക്കിന്റെ തലസ്ഥാനമായി ബാഗ്ദാദില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെ റോക്കറ്റാക്രമണം. ആക്രമണത്തിൽ എട്ടു പേര് കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
മൂന്നു റോക്കറ്റുകളാണ് വിമാനത്താവളത്തില്‍ പതിച്ചത്. രണ്ടു കാറുകള്‍ പൊട്ടിത്തെറിച്ചതായും ഇറാഖ് സൈന്യം അറിയിച്ചു. അതേസമയം, ആക്രമണത്തിനു പിന്നില്‍ ആരാണെന്നു ഇറാക്ക് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.
ഇറാന്റെ പിന്തുണയുള്ള കാത്തിബ് ഹിസ്ബുള്ള ഗ്രൂപ്പില്‍പ്പെട്ട ഇറാക്കി ഷിയാകള്‍ ചൊവ്വാഴ്ച ബാഗ്ദാദിലെ ഗ്രീന്‍സോണിലെ യുഎസ് എംബസി വളപ്പിലേക്ക് യുഎസിനു നാശം എന്ന മുദ്രാവാക്യം മുഴക്കി മാര്‍ച്ചു ചെയ്തിരുന്നു. കിര്‍ക്കുക്കില്‍ ഒരു യുഎസ് കോണ്‍ട്രാക്ടറെ കൊലപ്പെടുത്തിയതിനു പ്രതികാരമായി യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 25 പേര്‍ക്കു ജീവഹാനി നേരിട്ട സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഹിസ്ബുള്ളകള്‍ എംബസി ഉപരോധത്തിനു തുനിഞ്ഞത്.
ഇതിനു പിന്നാലെ ബാഗ്ദാദിലെ യുഎസ് എംബസിക്കു സംരക്ഷണം നല്‍കാനായി കൂടുതല്‍ സൈനികരെ അയയ്ക്കുമെന്നു യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര് അറിയിച്ചിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon