ads

banner

Thursday 2 January 2020

author photo

ന്യൂഡല്‍ഹി: പ്രവാസികളായ ഇന്ത്യക്കാര്‍ ബീഫ് കഴിക്കുന്നതിനെതിരെ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. വിദ്യാഭ്യാസത്തിന് ശേഷം ജോലി തേടി വിദേശത്ത് പോകുന്നവര്‍ ബീഫ് കഴിക്കാന്‍ തുടങ്ങുന്നുവെന്നും ഇത് ഭാരതീയ സംസ്‌കാരം പഠിപ്പിക്കാത്തതിന്റെ കുഴപ്പമാണെന്നും ഗിരിരാജ് സിംഗ് ആരോപിച്ചു. ഭാരതീയ സംസ്‌കാരവും പാരമ്ബര്യ മൂല്യങ്ങളും പഠിക്കാന്‍ സ്‌കൂളില്‍ ഭഗവത്ഗീത പഠിപ്പിക്കണമെന്നും ഗിരിരാജ് സിംഗ് ആവശ്യപ്പെട്ടു.

''നാം നമ്മുടെ കുട്ടികളെ മിഷിണറി സ്കൂളിലേക്കയക്കും, അവര്‍ ഐ.ഐ.ടികള്‍ വഴി എഞ്ചിനീയറാവുകയും വിദേശത്തേക്ക് പോവുകയും ചെയ്യുന്നു. ഇതില്‍ ഭൂരിഭാഗവും പോത്തിറച്ചി കഴിക്കാന്‍ തുടങ്ങുന്നു. എന്തുകൊണ്ട്? കാരണം, നാമവരെ നമ്മുടെ സംസ്കാരത്തെ കുറിച്ചും പൈതൃക മൂല്യങ്ങളെ കുറിച്ചും പഠിപ്പിക്കുന്നില്ല. പിന്നീട്, മക്കള്‍ പരിചരിക്കുന്നിെല്ലന്ന് രക്ഷിതാക്കള്‍ പരാതി പറയും.'' ഗിരിരാജ് സിങ് പറഞ്ഞു.

സ്കൂളുകളില്‍ ഭഗവത് ഗീത ശ്ലോകങ്ങള്‍ പഠിപ്പിക്കണമെന്നും ഗിരിരാജ് സിങ് ആവശ്യപ്പെട്ടു. നൂറില്‍പരം വീടുകള്‍ ഉള്‍പ്പെടുത്തി നടത്തിയ സര്‍വെയില്‍ ഹനുമാന്‍ ചലിസ 15 വീടുകളിലും രാമായണം, മഹാഭാരതം പുസ്തകങ്ങള്‍ മൂന്ന് വീടുകളിലും മാത്രമാണ് കണ്ടെത്തിയതെന്നും അതിനാല്‍ കുട്ടികളെ കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement