ads

banner

Saturday, 22 December 2018

author photo

പറവൂര്‍: പ്രളയബാധിത പ്രദേശങ്ങളിലെ ദുരിതബാധിതരെ നേരിട്ട് കാണാനും പരാതികള്‍ സ്വീകരിക്കാനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറവൂരിലെത്തി. പ്രളയം കഴിഞ്ഞിട്ട് നാല് മാസം പിന്നിട്ടിട്ടും അടിയന്തിര സഹായവും ദുരിതാശ്വാസ സഹായവും കിട്ടാത്ത നൂറുകണക്കിനാളുകള്‍ പരാതികള്‍ പ്രതിപക്ഷ നേതാവിന് മുന്നില്‍ നിരത്തി. വീടും തൊഴിലും നഷ്ടപ്പെട്ടവരായിരുന്നു ഇവരില്‍ കൂടുതല്‍. പരാധിനതകള്‍ വിവരിക്കുന്നതിനിടയില്‍ ചിലര്‍ സങ്കടം കൊണ്ട് വിതുമ്പി. പ്രതിപക്ഷ നേതാവും വി.ഡി.സതീശന്‍ എംഎല്‍എയും അവരെ ആശ്വസിപ്പിച്ചു.സ്ത്രീകളായിരുന്നു പരാതിക്കാരില്‍ ഭൂരിപക്ഷവും. രാവിലെ ഒമ്പതിന് പ്രതിപക്ഷ നേതാവ് എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും എട്ടിന് മുമ്പേ പരാതിക്കാര്‍ എത്തിത്തുടങ്ങിയിരുന്നത്.
പരാതികള്‍ നേരിട്ട് വാങ്ങി വിവരങ്ങള്‍ ഒരോരുത്തരോടും ചോദിച്ചറിഞ്ഞ് നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കിയാണ് പരാതിക്കാരെ പറഞ്ഞയച്ചത്. സഹായത്തിനായി വിവിധ ഓഫീസുകള്‍ കയറിയിറക്കി നട്ടം തിരിഞ്ഞവരാണ് പ്രതിപക്ഷ നേതാവില്‍ പ്രതീക്ഷ അര്‍പ്പിച്ച് പരാതി നല്‍കാന്‍ എത്തിയത്. കിട്ടിയ പരാതികള്‍ തരംതിരിച്ച് മുഖ്യമന്ത്രി, മന്ത്രിമാര്‍, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പരാതിക്കാരുടെ ഫോണ്‍ നമ്പര്‍ അടക്കമുള്ള പരാതികളാണ് സ്വീകരിച്ചത്. സര്‍ക്കാരിന് മുന്നില്‍ ജനങ്ങളുടെ പരാതി എത്തിക്കുക എന്ന ആത്മാര്‍ത്ഥമായ പരിശ്രമം മാത്രമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി.
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement