വാക്കുതർക്കത്തിനൊടുവിൽ അമ്മയെ മകന്‍ ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് തലക്കടിച്ച് കൊന്നു. ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ആനന്ദ് വിഹാർ പ്രദേശത്ത് താമസിക്കുന്ന രാംവതി (55) എന്ന സ്‌ത്രീയാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ ബിരുദ വിദ്യാര്‍ത്ഥിയായ മനോജ് കുമാര്‍ (21)ആണ് കൊലനടത്തിയത്. ബുധനാഴ്ച്ച രാവിലെ 6 മണിയോടെയാണ് സംഭവം നടന്നത്.
അന്നേ ദിവസം മനോജ് അമ്മയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതിനിടെയാണ് കൊലപാതകമെന്നാണ് പൊലീസിന്റെ നിഗമനം. ശബ്ദം കേട്ടെത്തിയ അയല്‍വാസികള്‍, അടിയേറ്റ് നിലത്ത് ചോരയില്‍ കുളിച്ച് കിടക്കുന്ന രാംവതിയെ ആണ് കണ്ടത്.
രാംവതിയുടെ മൂത്ത മകന്‍ യോഗേഷ് കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മനോജിനെതിരെ കേസെടുത്തിട്ടുണ്ട്. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon