കൊച്ചി: കാസർഗോഡ് പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സിപിഎം നേതാക്കള്‍ പ്രതികളായ കേസിന്റെ അന്വേഷണം ഫലപ്രദമല്ലെന്നും ഉന്നത ഗൂഡാലോചന പുറത്തുകൊണ്ടുവരണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്തിന്റെയും മാതാപിതാക്കള്‍ ആണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
ഹര്‍ജിയെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നേരത്തെ സത്യവാങ്മൂലവും നല്‍കിയിരുന്നു. രാഷ്ടീയ പ്രേരിതമെന്ന അന്വേഷണസംഘത്തിന്റെ ആദ്യ നിഗമനം എങ്ങനെയാണ് വ്യക്തിവിരോധമായി മാറിയതെന്ന് കോടതി കഴിഞ്ഞദിവസം വിമര്‍ശനം ഉന്നയിച്ചിരുന്നു.
ഫെബ്രുവരി 17 നാണ് കല്യോട്ടിനടുത്ത് ജീപ്പിലെത്തിയ സംഘം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ അറസ്റ്റിലായത് മുഴുവൻ സിപിഎം പ്രവർത്തകരാണ്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon