ads

banner

Monday 12 August 2019

author photo

ഇടുക്കി: മൂന്നു പേരെ സ്വകാര്യഹോംസ്റ്റേയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒരു കുടുംബത്തിലെ തന്നെ മൂന്ന് പേരാണ് മരിച്ച ഇവര്‍. തേക്കടിയിലാണ് സംഭവം. തിരുവനന്തപുരം സ്വദേശി വിഷ്ണുവെന്ന പ്രമോദ്, അമ്മ ശോഭന, ഭാര്യ ജീവ എന്നിവരാണ് മരിച്ചത്. രാവിലെ ഭക്ഷണം കഴിക്കാന്‍ കാണാതായപ്പോള്‍ ഹോംസ്റ്റേ ഉടമ ഇവരുടെ മുറിയുടെ വാതിലില്‍ തട്ടിവിളിച്ചെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ല. തുടര്‍ന്ന് ജനല്‍ പൊട്ടിച്ച് നടത്തിയ പരിശോധനയിലാണ് പ്രമോദിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി റൂം പരിശോധിച്ചപ്പോഴാണ് മറ്റു രണ്ടു പേരെ കൂടി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൂന്ന് മാസമായി ഇവര്‍ ഈ ഹോംസ്റ്റേയിലാണ് താമസിച്ചു വന്നിരുന്നത്. കമ്പത്തിനടത്തെ പുതുപ്പെട്ടിയില്‍ ജീവയ്ക്ക് സ്ഥലമുണ്ടെന്നും ഇതിന്റെ ഇടപാടിനായാണ് തേക്കടിയില്‍ നില്‍ക്കുന്നതെന്നായിരുന്നു ഹോംസ്റ്റേ ഉടമയോട് പ്രമോദ് പറഞ്ഞിരുന്നത്. പ്രമോദും, ശോഭനയും തൂങ്ങിയ നിലയിലും ജീവയുടെ കഴുത്തില്‍ ഷാള്‍ മുറുകി മരിച്ച നിലയിലുമാണ്. ആദ്യ രണ്ട് പേരുടെയും ആത്മഹത്യ തന്നെയെന്ന് പൊലീസ് ഉറപ്പിക്കുന്നു. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ ജീവയുടെ മരണം സംബന്ധിച്ച് വ്യക്തത ലഭിക്കൂ എന്ന് പോലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ആറ് മാസം മുമ്പാണ് പ്രമോദും ജീവയും വിവാഹിതരായത്. ഇരുവരുടേയും രണ്ടാം വിവാഹമാണ്. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത് കുമളി പോലീസ് അന്വേഷണം ആരംഭിച്ചു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement