കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഇന്ന് ഉത്തര്‍ പ്രദേശില്‍ വിവിധ തെരഞ്ഞെടുപ്പ് റാലികളിലും യോഗങ്ങളിലും പങ്കെടുക്കും. പ്രിയങ്ക കോൺഗ്രസ് ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തതിന് ശേഷം ഇരുവരും ഒരുമിച്ച് ഉത്തർ പ്രദേശിൽ നടത്തുന്ന ആദ്യ തെരഞ്ഞെടുപ്പ് പര്യടനമാണിത്. കിഴക്കൻ ഉത്തർ പ്രദേശിന്‍റെ ചുമതലയുള്ള മറ്റൊരു ജനറൽ സെക്രട്ടറിയായ ജ്യോതിരാദിത്യ സിന്ധ്യയും രാഹുലിനും പ്രിയങ്കയ്ക്കും ഒപ്പമുണ്ടാകും.
ബിജെപിയുടെ സിറ്റിംഗ് സീറ്റായ സഹാറന്‍പൂരിലാണ് ഇവരുടെ ആദ്യ പര്യടനം. സഹാരന്‍പൂരിലെ പരിപാടിയ്ക്ക് ശേഷം ഇരുവരും ഷാമ്‍ലിയിലെയും ബിജ്നോറിലെയും തെരഞ്ഞെടുപ്പ് റാലികളിലും പങ്കെടുക്കും.
രാഹുലും പ്രിയങ്കയും എത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടത്തിയ പരാമർശങ്ങൾ നടത്തിയതിന് നിയമനടപടി നേരിട്ട ഇമ്രാൻ മസൂദാണ് സഹാറൻപൂറിലെ കോൺഗ്രസ് സ്ഥാനാർത്ഥി. ബിജെപി സ്ഥാനാർത്ഥി സിറ്റിംഗ് എംപിയായ രാഘവ് ലഖൻ പാൽ ആണ്. ന്യൂനപക്ഷ വോട്ടുകൾ ഏറെ സ്വാധീനം ചെലുത്തുന്ന മണ്ഡലത്തിൽ വിജയം തന്നെ ലക്ഷ്യമിട്ടാണ് കോൺഗ്രസ് ഇറങ്ങുന്നത്. ബിഎസ്‍പിയിൽ നിന്നും കോൺഗ്രസിലെത്തിയ നസീമുദ്ദീൻ സിദ്ദിഖിയാണ് ഷാംലി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon