ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് ശേഷം ചിലയിടത്ത് പോളിംഗ് ഓഫീസര്‍മാര്‍ മെഷീനുകള്‍ സ്ട്രോംഗ് റൂമിലേക്ക് കൈമാറിയില്ലെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി രംഗത്ത്. സീല്‍ ചെയ്ത വോട്ടിംഗ് മെഷീനുകള്‍ സ്ട്രോംഗ് റൂമിലേക്കയക്കാതെ ചിലയിടങ്ങളില്‍ പോളിംഗ് ഓഫീസര്‍മാര്‍ കൈവശം വച്ചിരിക്കുന്നുവെന്ന് ആം ആദ്മി നേതാവ് സഞ്ജയ് സിംഗ് ആരോപിച്ചു.
ഇലക്‌ട്രാണിക് വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂമുകള്‍ക്ക് ആം ആദ്മി എംഎല്‍എമാരും പാര്‍ട്ടി പ്രവര്‍ത്തകരും കാവലിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമത്വം നടന്നേക്കുമെന്ന് ആം ആദ്മി നേതാക്കള്‍ക്ക് ഭയമുണ്ട്. ബിജെപി തെരഞ്ഞെടുപ്പ് വിജയിക്കാൻ ഇത്തരം അട്ടിമറികൾ നടത്താൻ സാധ്യതയുണ്ടെന്ന് ഇവർ ആരോപിക്കുന്നു.
അതേസമയം, എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഡൽഹിയില്‍ ആം ആദ്മി സര്‍ക്കാരിന്റെ തുടർ ഭരണം പ്രവചിച്ചിരിക്കുകയാണ്. എല്ലാ എക്സിറ്റ് പോളിലും ഡൽഹിയിൽ ആം ആദ്മിക്ക് മൃഗീയ ഭൂരിപക്ഷം ഉറപ്പാക്കുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon